News Desk

കിഫ്ബിക്ക് 1,700 കോടി വിദേശ ധനസഹായം

കൊച്ചി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി നടപ്പാക്കുന്ന സംസ്ഥാനത്തെ 12 പദ്ധതികള്‍ക്ക് 1,700 കോടി രൂപയുടെ വിദേശ സഹായവാഗ്ദാനം. അമേരിക്കയിലെ ആഗോള ധനകാര്യ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.എഫ്.സി) ആണ് വായ്പാ സന്നദ്ധത അറിയിച്ചത്. ഇത് സ്വീകരിച്ചാല്‍ രാജ്യാന്തര ഫണ്ടിംഗ് ഏജന്‍സിയില്‍ നിന്ന് കിഫ്ബിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ വായ്പയാകുമെന്ന് സി.ഇ.ഒ കെ.എം. എബ്രഹാം പറഞ്ഞു.

ലോകബാങ്ക് ഗ്രൂപ്പില്‍ അംഗമായ, വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഐ.എഫ്.സി ക്‌ളൈമറ്റ് റെസിലന്‍സ് ബോണ്ട് വിഭാഗത്തില്‍ പെടുത്തിയാണ് വായ്പ അനുവദിക്കുക. രാജ്യങ്ങള്‍ക്കാണ് ഈ വിഭാഗത്തില്‍ സാധാരണ വായ്പ നല്‍കാറ്. ഐ.എഫ്.സിയുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍ ക്‌ളൈമറ്റ് റെസിലന്‍സ് ബോണ്ട് വിഭാഗത്തില്‍ ഫണ്ട് ലഭിക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.ഐ.എഫ്.സി വായ്പ വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്ക് എന്നിവരെ അറിയിച്ചതായി കെ.എം. എബ്രഹാം പറഞ്ഞു.

ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചശേഷം തുടര്‍നടപടിയെടുക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ലോക ബാങ്കിനേക്കാള്‍ വേഗത ഐ.എഫ്.സിക്കുണ്ട്. കരാര്‍ ഒപ്പിട്ടാല്‍ കാലതാമസമില്ലാതെ കൂടാതെ വായ്പ ലഭിക്കും. ജനുവരി ആറോടെ വായ്പയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കാമെന്നാണ് ഐ.എഫ്.സി കിഫ്ബിയെ അറിയിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button